ന്യൂഡല്‍ഹി: ബസ്സില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ കുറ്റപത്രം വ്യാഴാഴ്ച സമര്‍പ്പിക്കാനിരിക്കെ ഡല്‍ഹി പോലീസിന് ഹൈക്കോടതിയുടെ ര...
ന്യൂഡല്‍ഹി: ബസ്സില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ
കുറ്റപത്രം വ്യാഴാഴ്ച സമര്‍പ്പിക്കാനിരിക്കെ ഡല്‍ഹി പോലീസിന് ഹൈക്കോടതിയുടെ
രൂക്ഷ വിമര്‍ശം. സമാധാനപരമായ സമരത്തിനുനേരെ നിരോധനാജ്ഞ പ്രഖ്യാപിച്ച
നടപടിയെയാണ് ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചത്. നിരോധനാജ്ഞ പ്രഖ്യാപിക്കാതെ
തന്നെ ക്രമസമാധാനം ഉറപ്പുവരുത്തേണ്ടതായിരുന്നെന്നും ഹൈക്കോടതി
ചൂണ്ടിക്കാട്ടി.
നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു കാട്ടി
ഡല്‍ഹിയിലെ അഭിഭാഷകന്‍ ആനന്ദ് മിശ്ര നല്‍കിയ പൊതുതാത്പര്യഹര്‍ജി
പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അനാവശ്യമായി 144-ാം വകുപ്പ്
ഉപയോഗിക്കുന്നത് പൗരാവകാശലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൂട്ടബലാത്സംഗക്കേസിലെ കുറ്റപത്രം സാകേത് കോടതിയില്‍ വ്യാഴാഴ്ച
സമര്‍പ്പിക്കും. ഇതിനു മുന്നോടിയായി കേസിന് മേല്‍നോട്ടം വഹിക്കുന്ന ഡല്‍ഹി
ഹൈക്കോടതിക്കു മുമ്പാകെ ബുധനാഴ്ച കുറ്റപത്രം വെച്ചു. വിചാരണ നടക്കുന്ന
അതിവേഗ കോടതിയുടെ ഉദ്ഘാടനം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍
ബുധനാഴ്ച നിര്‍വഹിച്ചു.
യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്ക് വേണ്ടി ഹാജരാവില്ലെന്ന് സാകേത് കോടതിയിലെ അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 16ന് രാത്രി 9.15നാണ് പെണ്‍കുട്ടിയും സുഹൃത്തും ബസ്സില്‍ കയറിയത്. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്. പ്രതികള്‍ പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചപ്പോള്‍ യുവാവ് ചോദ്യംചെയ്തു. പ്രതികള്‍ യുവാവിനെ മര്‍ദിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ക്രൂരമായി അക്രമിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെയും യുവാവിനെയും വസ്ത്രമുരിഞ്ഞ് റോഡില്‍ തള്ളിയശേഷം ബസ് കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ബസ് ഡ്രൈവര്‍ രാംസിങ്, സഹോദരന്‍ മുകേഷ്, അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരും പ്രായപൂര്‍ത്തിയാവാത്ത ഒരാളുമാണ് പ്രതികള്‍. ഇവര്‍ക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കവര്‍ച്ച തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കും. പെണ്‍കുട്ടി നല്‍കിയ മൊഴി കേസില്‍ നിര്‍ണായകമാകും. പെണ്‍കുട്ടിയോടൊപ്പം അക്രമിക്കപ്പെട്ട സുഹൃത്തായ യുവാവാണ് മുഖ്യസാക്ഷി. യുവതിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മുപ്പതോളം പേരെ സാക്ഷികളാക്കും. അതിനിടെ സംഭവം നടന്ന ബസ്സിന്റെ ഉടമ ദിനേശ് യാദവ് അറസ്റ്റിലായി. ബസ്സിന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പെര്‍മിറ്റും ലഭിക്കാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ ഉടമ ദിനേശ് യാദവിനെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഡി.എല്‍. 1 പി.സി. 0149 എന്ന ബസ്സിലാണ് കൂട്ടബലാത്സംഗം നടന്നത്. ഇതുള്‍പ്പെടെ പത്ത് ബസ്സുകള്‍ ദിനേശ് യാദവിന്റെ പേരിലുണ്ട്.
ഗതാഗതവകുപ്പിന് വിലാസം തെറ്റായി നല്‍കിയാണ് ഇയാള്‍ ബസ്സുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ, ഡല്‍ഹി സംഭവത്തില്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച നടന്ന നിശബ്ദ മാര്‍ച്ച് മുഖ്യമന്ത്രി ഷീല ദീക്ഷിത് ഉദ്ഘാടനം ചെയ്തു. ബാല്‍ ഭവന്‍ മുതല്‍ രാജ്ഘട്ട് വരെ നടന്ന 'മഹിളാ സുരക്ഷാ സമ്മാന്‍ മാര്‍ച്ച്' ഡല്‍ഹി വനിതാ കമ്മീഷനാണ് സംഘടിപ്പിച്ചത്. ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. ഇതിനായി അടുത്ത ചൊവ്വാഴ്ച വിവിധ സംഘടനകളുമായും മറ്റും നടത്തുന്ന ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിക്കും.
യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്ക് വേണ്ടി ഹാജരാവില്ലെന്ന് സാകേത് കോടതിയിലെ അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 16ന് രാത്രി 9.15നാണ് പെണ്‍കുട്ടിയും സുഹൃത്തും ബസ്സില്‍ കയറിയത്. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്. പ്രതികള്‍ പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചപ്പോള്‍ യുവാവ് ചോദ്യംചെയ്തു. പ്രതികള്‍ യുവാവിനെ മര്‍ദിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ക്രൂരമായി അക്രമിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെയും യുവാവിനെയും വസ്ത്രമുരിഞ്ഞ് റോഡില്‍ തള്ളിയശേഷം ബസ് കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ബസ് ഡ്രൈവര്‍ രാംസിങ്, സഹോദരന്‍ മുകേഷ്, അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരും പ്രായപൂര്‍ത്തിയാവാത്ത ഒരാളുമാണ് പ്രതികള്‍. ഇവര്‍ക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കവര്‍ച്ച തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കും. പെണ്‍കുട്ടി നല്‍കിയ മൊഴി കേസില്‍ നിര്‍ണായകമാകും. പെണ്‍കുട്ടിയോടൊപ്പം അക്രമിക്കപ്പെട്ട സുഹൃത്തായ യുവാവാണ് മുഖ്യസാക്ഷി. യുവതിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മുപ്പതോളം പേരെ സാക്ഷികളാക്കും. അതിനിടെ സംഭവം നടന്ന ബസ്സിന്റെ ഉടമ ദിനേശ് യാദവ് അറസ്റ്റിലായി. ബസ്സിന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പെര്‍മിറ്റും ലഭിക്കാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ ഉടമ ദിനേശ് യാദവിനെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഡി.എല്‍. 1 പി.സി. 0149 എന്ന ബസ്സിലാണ് കൂട്ടബലാത്സംഗം നടന്നത്. ഇതുള്‍പ്പെടെ പത്ത് ബസ്സുകള്‍ ദിനേശ് യാദവിന്റെ പേരിലുണ്ട്.
ഗതാഗതവകുപ്പിന് വിലാസം തെറ്റായി നല്‍കിയാണ് ഇയാള്‍ ബസ്സുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ, ഡല്‍ഹി സംഭവത്തില്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച നടന്ന നിശബ്ദ മാര്‍ച്ച് മുഖ്യമന്ത്രി ഷീല ദീക്ഷിത് ഉദ്ഘാടനം ചെയ്തു. ബാല്‍ ഭവന്‍ മുതല്‍ രാജ്ഘട്ട് വരെ നടന്ന 'മഹിളാ സുരക്ഷാ സമ്മാന്‍ മാര്‍ച്ച്' ഡല്‍ഹി വനിതാ കമ്മീഷനാണ് സംഘടിപ്പിച്ചത്. ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. ഇതിനായി അടുത്ത ചൊവ്വാഴ്ച വിവിധ സംഘടനകളുമായും മറ്റും നടത്തുന്ന ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിക്കും.