ശബരിമല: ശബരിമലയിലെ അഴിമതിക്കെതിരെ രണ്ടുകണ്ണും തുറന്ന് വിജിലന്‍സ് വിഭാഗം ജാഗരൂകര്‍. കൂടാതെ ക്രമക്കേടുകാട്ടുന്നവരെ വിടാതെ പിന്‍തുടരാന്‍ ഒളി...
ശബരിമല: ശബരിമലയിലെ അഴിമതിക്കെതിരെ രണ്ടുകണ്ണും തുറന്ന് വിജിലന്‍സ് വിഭാഗം
ജാഗരൂകര്‍. കൂടാതെ ക്രമക്കേടുകാട്ടുന്നവരെ വിടാതെ പിന്‍തുടരാന്‍
ഒളിക്യാമറകള്‍ ഉള്‍പ്പെടെ നിരവധി ക്യാമറകളും സ്ഥാപിച്ചുകഴിഞ്ഞു. ഇതിന്റെ
ചുമതയ്ക്കായി കഴിവുറ്റ ഉദ്യോഗസ്ഥരും കൂടിയായപ്പോള്‍, ഇക്കൊല്ലം ഇതുവരെ
ഇത്തരത്തിലുള്ള കേസ്സുകള്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സന്നിധാനത്ത്
ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗത്തെ ശക്തിപ്പെടുത്തിയിരിക്കുകയാണ്.
200 ജീവനക്കാര്‍വീതം രണ്ടു ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്ന
ഭണ്ഡാരത്തിലാണ് സംഘത്തിന്റെ കൂടുതല്‍ ശ്രദ്ധ. ഭണ്ഡാരവരവ്
എണ്ണിത്തിട്ടപ്പെടുത്തുന്നത് ഇവിടെയാണ്. നാണയത്തുട്ടുകളും നോട്ടുകളുമായി
ഒരുകോടിയിലധികം രൂപ ദിവസേന എണ്ണണം.
മുന്‍കാലങ്ങളില്‍ എണ്ണിത്തുടങ്ങുമ്പോള്‍ മുതല്‍ ഇവിടെ ക്രമക്കേടു കാണിക്കുന്നവര്‍ പിടിക്കപ്പെടുന്നതു പതിവായിരുന്നു. നാണയം മുതല്‍ സ്വര്‍ണംവരെ ഭണ്ഡാരങ്ങളിലുണ്ടാകും. ഇത് ആരുംകാണാതെ കൈക്കലാക്കുന്നതില്‍ വിരുതന്മാര്‍ എണ്ണുന്നവരിലുണ്ടാകും. ഏതാനുംപേര്‍ക്ക് പിടിവീഴുകയും ചെയ്തിരുന്നു. എന്നാല്‍ ഭണ്ഡാരത്തിലെ സംവിധാനങ്ങള്‍ ആകെ മാറി. 20 ഇടങ്ങളില്‍ ക്യാമറകള്‍ പിടിപ്പിച്ചു. ഓരോ ചെറിയ ഇടവും ക്യാമറക്കണ്ണുകളില്‍ പതിയുംവിധമാണ് ക്രമീകരണം. പത്ത് ഒളിക്യാമറകളും ഭണ്ഡാരത്തിനകത്തുണ്ട്. ക്രമക്കേടുകാട്ടിയിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അയാളെ കേന്ദ്രീകരിക്കാനുള്ള നിരീക്ഷണക്യാമറ വെറെയും. ഇതെല്ലാം എക്‌സിക്യൂട്ടീവ് ഓഫീസിലെ വിജിലന്‍സ് വിഭാഗത്തിന്റെ പ്രത്യേക മുറിയിലിരുന്നുതന്നെ നിരീക്ഷിക്കാം. കേരള പോലീസില്‍നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്കാണ് ഈ ഓഫീസിന്റെ ചുമതല.
കൂടാതെ ഭണ്ഡാരത്തില്‍ നിരീക്ഷണത്തിന് വേറെ ഉദ്യോഗസ്ഥരും.
എണ്ണുന്നതിനുമുമ്പും തിരിച്ചിറങ്ങുമ്പോഴും ഈ വിഭാഗത്തിലുള്ള ജീവനക്കാരുടെ ദേഹപരിശോധനയും നടത്തുന്നുണ്ട്. സ്വകാര്യഭാഗങ്ങളില്‍ പണവും സ്വര്‍ണവും ഒളിപ്പിച്ചുകടത്താതിരിക്കാനാണിത്. ജീവനക്കാര്‍ക്ക് ദേഹപരിശോധനയില്‍ എതിര്‍പ്പുണ്ടെങ്കിലും, ഇത് ഒഴിവാക്കാനാവില്ലെന്ന നിലപാടിലാണ് വിജിലന്‍സ് വിഭാഗം. കൂടാതെ മെറ്റല്‍ ഡിറ്റക്ടര്‍കൊണ്ടുള്ള പരിശോധനയും നടക്കുന്നുണ്ട്. ഇക്കുറി ഭണ്ഡാരത്തിലേക്ക് മുന്നൂറോളം പേരെ ദിവസവേതനാടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് താത്കാലികമായി നിയമിച്ചിരുന്നു. എന്നാല്‍ ഇത്രയും ഉത്തരവാദിത്വമുള്ള ജോലിക്ക് ബോര്‍ഡിന്റെ സ്ഥിരം ജീവനക്കാര്‍തന്നെ വേണമെന്ന് വിജിലന്‍സ് വിഭാഗം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബോര്‍ഡ് താത്കാലിക ജീവനക്കാരെ അവിടെനിന്നു പിന്‍വലിക്കുകയും മറ്റു ജോലികള്‍ക്ക് നിയോഗിക്കുകയുമായിരുന്നു.
ഭണ്ഡാരം കൂടാതെ അഴിമതിക്ക് സാധ്യതയുള്ള ഇരുപതോളം കേന്ദ്രങ്ങളിലും വിജിലന്‍സ് വിഭാഗം ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. അന്നദാനം, അപ്പം, അരവണ കൗണ്ടറുകള്‍, മാളികപ്പുറം, അരി ശേഖരിക്കുന്ന സ്ഥലം തുടങ്ങിയയിടങ്ങളിലാണ് ക്യാമറകള്‍ ഉള്ളത്.
തിരക്ക് നിരീക്ഷിക്കാന്‍ സന്നിധാനത്തും സോപാനത്തിലും ക്യാമറകള്‍ വേറെയുമുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സ്‌പെഷല്‍ ഓഫീസര്‍, ഓഫീസ്, പോലീസ് സ്‌റ്റേഷന്‍, എക്‌സിക്യൂട്ടീവ് ഓഫീസ്, ഗസ്റ്റ്ഹൗസ് എന്നിവിടങ്ങളിലും ലഭ്യമാണ്. അതത് അധികാരികള്‍ക്ക് അപ്പപ്പോള്‍ നിയന്ത്രണ തീരുമാനങ്ങള്‍ എടുക്കാനാണിത്. ഭണ്ഡാരങ്ങളിലെയും മറ്റിടങ്ങളിലെയും ദൃശ്യങ്ങള്‍ 3 മാസം വരെ റെക്കോഡുചെയ്ത് സൂക്ഷിക്കാമെന്ന് വിജിലന്‍സ് വിഭാഗത്തിന്റെ ചുമതലയുള്ള എസ്.ഐ. ആര്‍.പ്രശാന്ത് പറഞ്ഞു. ദേവസ്വം വിജിലന്‍സ് സ്‌പെഷല്‍ ഓഫീസറായ എസ്.പി. സി.പി.ഗോപകുമാര്‍ സന്നിധാനത്തുതന്നെ ക്യാമ്പുചെയ്യുന്നുണ്ട്. ഇതുകൂടാതെ സന്നിധാനത്തു ജോലിചെയ്യുന്ന 20,000 പേര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ അനുവദിക്കുന്നതും വിജിലന്‍സിന്റെ ജോലിയാണ്. ബോര്‍ഡിന്റെയും പുറത്തുനിന്നുള്ള സര്‍ക്കാര്‍ വിഭാഗങ്ങളുടെയും യൂണിഫോമിലല്ലാത്ത, സന്നിധാനത്തുള്ള സന്നിധാനത്ത് ജോലിചെയ്യുന്നവര്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് വിജിലന്‍സ് വിഭാഗം നല്‍കുന്നത്.
മുന്‍കാലങ്ങളില്‍ എണ്ണിത്തുടങ്ങുമ്പോള്‍ മുതല്‍ ഇവിടെ ക്രമക്കേടു കാണിക്കുന്നവര്‍ പിടിക്കപ്പെടുന്നതു പതിവായിരുന്നു. നാണയം മുതല്‍ സ്വര്‍ണംവരെ ഭണ്ഡാരങ്ങളിലുണ്ടാകും. ഇത് ആരുംകാണാതെ കൈക്കലാക്കുന്നതില്‍ വിരുതന്മാര്‍ എണ്ണുന്നവരിലുണ്ടാകും. ഏതാനുംപേര്‍ക്ക് പിടിവീഴുകയും ചെയ്തിരുന്നു. എന്നാല്‍ ഭണ്ഡാരത്തിലെ സംവിധാനങ്ങള്‍ ആകെ മാറി. 20 ഇടങ്ങളില്‍ ക്യാമറകള്‍ പിടിപ്പിച്ചു. ഓരോ ചെറിയ ഇടവും ക്യാമറക്കണ്ണുകളില്‍ പതിയുംവിധമാണ് ക്രമീകരണം. പത്ത് ഒളിക്യാമറകളും ഭണ്ഡാരത്തിനകത്തുണ്ട്. ക്രമക്കേടുകാട്ടിയിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അയാളെ കേന്ദ്രീകരിക്കാനുള്ള നിരീക്ഷണക്യാമറ വെറെയും. ഇതെല്ലാം എക്‌സിക്യൂട്ടീവ് ഓഫീസിലെ വിജിലന്‍സ് വിഭാഗത്തിന്റെ പ്രത്യേക മുറിയിലിരുന്നുതന്നെ നിരീക്ഷിക്കാം. കേരള പോലീസില്‍നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്കാണ് ഈ ഓഫീസിന്റെ ചുമതല.
കൂടാതെ ഭണ്ഡാരത്തില്‍ നിരീക്ഷണത്തിന് വേറെ ഉദ്യോഗസ്ഥരും.
എണ്ണുന്നതിനുമുമ്പും തിരിച്ചിറങ്ങുമ്പോഴും ഈ വിഭാഗത്തിലുള്ള ജീവനക്കാരുടെ ദേഹപരിശോധനയും നടത്തുന്നുണ്ട്. സ്വകാര്യഭാഗങ്ങളില്‍ പണവും സ്വര്‍ണവും ഒളിപ്പിച്ചുകടത്താതിരിക്കാനാണിത്. ജീവനക്കാര്‍ക്ക് ദേഹപരിശോധനയില്‍ എതിര്‍പ്പുണ്ടെങ്കിലും, ഇത് ഒഴിവാക്കാനാവില്ലെന്ന നിലപാടിലാണ് വിജിലന്‍സ് വിഭാഗം. കൂടാതെ മെറ്റല്‍ ഡിറ്റക്ടര്‍കൊണ്ടുള്ള പരിശോധനയും നടക്കുന്നുണ്ട്. ഇക്കുറി ഭണ്ഡാരത്തിലേക്ക് മുന്നൂറോളം പേരെ ദിവസവേതനാടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് താത്കാലികമായി നിയമിച്ചിരുന്നു. എന്നാല്‍ ഇത്രയും ഉത്തരവാദിത്വമുള്ള ജോലിക്ക് ബോര്‍ഡിന്റെ സ്ഥിരം ജീവനക്കാര്‍തന്നെ വേണമെന്ന് വിജിലന്‍സ് വിഭാഗം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബോര്‍ഡ് താത്കാലിക ജീവനക്കാരെ അവിടെനിന്നു പിന്‍വലിക്കുകയും മറ്റു ജോലികള്‍ക്ക് നിയോഗിക്കുകയുമായിരുന്നു.
ഭണ്ഡാരം കൂടാതെ അഴിമതിക്ക് സാധ്യതയുള്ള ഇരുപതോളം കേന്ദ്രങ്ങളിലും വിജിലന്‍സ് വിഭാഗം ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. അന്നദാനം, അപ്പം, അരവണ കൗണ്ടറുകള്‍, മാളികപ്പുറം, അരി ശേഖരിക്കുന്ന സ്ഥലം തുടങ്ങിയയിടങ്ങളിലാണ് ക്യാമറകള്‍ ഉള്ളത്.
തിരക്ക് നിരീക്ഷിക്കാന്‍ സന്നിധാനത്തും സോപാനത്തിലും ക്യാമറകള്‍ വേറെയുമുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സ്‌പെഷല്‍ ഓഫീസര്‍, ഓഫീസ്, പോലീസ് സ്‌റ്റേഷന്‍, എക്‌സിക്യൂട്ടീവ് ഓഫീസ്, ഗസ്റ്റ്ഹൗസ് എന്നിവിടങ്ങളിലും ലഭ്യമാണ്. അതത് അധികാരികള്‍ക്ക് അപ്പപ്പോള്‍ നിയന്ത്രണ തീരുമാനങ്ങള്‍ എടുക്കാനാണിത്. ഭണ്ഡാരങ്ങളിലെയും മറ്റിടങ്ങളിലെയും ദൃശ്യങ്ങള്‍ 3 മാസം വരെ റെക്കോഡുചെയ്ത് സൂക്ഷിക്കാമെന്ന് വിജിലന്‍സ് വിഭാഗത്തിന്റെ ചുമതലയുള്ള എസ്.ഐ. ആര്‍.പ്രശാന്ത് പറഞ്ഞു. ദേവസ്വം വിജിലന്‍സ് സ്‌പെഷല്‍ ഓഫീസറായ എസ്.പി. സി.പി.ഗോപകുമാര്‍ സന്നിധാനത്തുതന്നെ ക്യാമ്പുചെയ്യുന്നുണ്ട്. ഇതുകൂടാതെ സന്നിധാനത്തു ജോലിചെയ്യുന്ന 20,000 പേര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ അനുവദിക്കുന്നതും വിജിലന്‍സിന്റെ ജോലിയാണ്. ബോര്‍ഡിന്റെയും പുറത്തുനിന്നുള്ള സര്‍ക്കാര്‍ വിഭാഗങ്ങളുടെയും യൂണിഫോമിലല്ലാത്ത, സന്നിധാനത്തുള്ള സന്നിധാനത്ത് ജോലിചെയ്യുന്നവര്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് വിജിലന്‍സ് വിഭാഗം നല്‍കുന്നത്.