ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന അഞ്ച് പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന...
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന അഞ്ച് പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം വിചാരണക്കോടതി തടഞ്ഞു. ജയിലില്‍ സ്മാര്‍ട്ട്‌ഫോണും ഫെയ്‌സ് ബുക്കും ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവരെ ജയില്‍ മാറ്റാന്‍ തീരുമാനിച്ചത്. ജയിലില്‍ നിയമ ലംഘനം നടക്കുന്നെങ്കില്‍ അത് കര്‍ശനമായി തടയണമെന്നും അല്ലാതെ ജയില്‍ മാറ്റുന്നത് ശരിയായ പരിഹാരമല്ലെന്നും പ്രത്യേക അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടി ഉത്തരവില്‍ പറഞ്ഞു. അഞ്ച് പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ്ബാണ് വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ടി.പി. വധക്കേസിലെ പ്രധാന പ്രതികള്‍ ജയിലില്‍ സ്മാര്‍ട്ട്‌ഫോണും ഫെയ്‌സ് ബുക്കും ഉപയോഗിച്ച സംഭവം പുറത്തറിഞ്ഞത് വന്‍ വിവാദം സൃഷ്ടിച്ചതോടെയാണ് സര്‍ക്കാര്‍ ചില നടപടികള്‍ പ്രഖ്യാപിച്ചത്.
കൊടി സുനി, എം.സി. അനൂപ്, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെയാണ് വിചാരണക്കോടതിയുടെ അനുമതിയോടെ ജയില്‍ മാറ്റാന്‍ ഉദ്ദേശിച്ചത്. ഇവരെ മാറ്റുന്നത് വിചാരണ നടപടികളെ ബാധിക്കില്ല എന്നും സര്‍ക്കാര്‍ കണക്കുകൂട്ടി. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് കോഴിക്കോട് ജില്ലാ ജയിലിലെ 24 ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറി ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ക്രിമിനല്‍ നടപടിക്രമം 273 പ്രകാരം വിചാരണ നടപടികള്‍ പ്രതികളുടെ സാന്നിധ്യത്തിലായിരിക്കണം നടത്തേണ്ടതെന്ന് സര്‍ക്കാറിന്റെ ഹര്‍ജി തള്ളി കോടതി വ്യക്തമാക്കി. അങ്ങനെയല്ലെങ്കില്‍ മതിയായ കാരണം വേണം. കോടതിയില്‍ പ്രതികളുടെ സാന്നിധ്യം ചിലപ്പോള്‍ അത്യാവശ്യമായി വരും. അപ്പോള്‍ പ്രതികളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്ന് കോഴിക്കോട്ട് എത്തിക്കുക എളുപ്പമല്ല. ഈ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യവുമില്ല. വിചാരണത്തടവുകാരെ കോടതിയിലെത്തിക്കാതിരിക്കുന്നത് അവരുടെ അവകാശത്തെ തടസ്സപ്പെടുത്തലാണ്. അത് സുഗമമായ വിചാരണനടപടിക്കും തടസ്സമാണെന്ന് ഉത്തരവില്‍ പറയുന്നു.
ജയിലില്‍ മതിയായ നിരീക്ഷണ സംവിധാനവും നിയന്ത്രണവും ഏര്‍പ്പെടുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചു. ഈ ഘട്ടത്തില്‍ പ്രതികളുടെ സാന്നിധ്യം കോടതിയില്‍ ആവശ്യമില്ലെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിച്ചത്. ജയിലില്‍ എന്തുമാകാമെന്ന രീതിയാണ് പ്രതികള്‍ക്കെന്നും സുരക്ഷിതത്വവും പൊതുതാത്പര്യവും പരിഗണിച്ച് ഇവരെ മാറ്റണമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.കെ. ശ്രീധരന്‍ വാദിച്ചു. പ്രതികള്‍ ജയിലിലെ എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നു എന്നും അവര്‍ക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ടെന്നും ശക്തമായ നടപടിയാണ് സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്രങ്ങളിലെയും ചാനലുകളിലെയും വാര്‍ത്ത അടിസ്ഥാനമാക്കിയാണ് സര്‍ക്കാറിന്റെ നീക്കമെന്നും എലിയെപേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണിതെന്നും പ്രതിഭാഗം അഭിഭാഷകരായ കെ. വിശ്വന്‍, പി.വി. ഹരി, എം. അശോകന്‍ എന്നിവര്‍ വാദിച്ചു. നേരത്തേ പ്രതികള്‍ക്ക് ചികിത്സാ ആവശ്യാര്‍ഥം കണ്ണൂര്‍ ജയിലിലേക്ക് മാറ്റം ആവശ്യപ്പെട്ടപ്പോള്‍ അസൗകര്യമാണെന്ന് എതിര്‍വാദം ഉന്നയിച്ചവരാണ് ഇപ്പോള്‍ തിരുവനന്തപുരത്തേക്ക് മാറ്റണമെന്നാവശ്യപ്പെടുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കൊടി സുനി, എം.സി. അനൂപ്, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെയാണ് വിചാരണക്കോടതിയുടെ അനുമതിയോടെ ജയില്‍ മാറ്റാന്‍ ഉദ്ദേശിച്ചത്. ഇവരെ മാറ്റുന്നത് വിചാരണ നടപടികളെ ബാധിക്കില്ല എന്നും സര്‍ക്കാര്‍ കണക്കുകൂട്ടി. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് കോഴിക്കോട് ജില്ലാ ജയിലിലെ 24 ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറി ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ക്രിമിനല്‍ നടപടിക്രമം 273 പ്രകാരം വിചാരണ നടപടികള്‍ പ്രതികളുടെ സാന്നിധ്യത്തിലായിരിക്കണം നടത്തേണ്ടതെന്ന് സര്‍ക്കാറിന്റെ ഹര്‍ജി തള്ളി കോടതി വ്യക്തമാക്കി. അങ്ങനെയല്ലെങ്കില്‍ മതിയായ കാരണം വേണം. കോടതിയില്‍ പ്രതികളുടെ സാന്നിധ്യം ചിലപ്പോള്‍ അത്യാവശ്യമായി വരും. അപ്പോള്‍ പ്രതികളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്ന് കോഴിക്കോട്ട് എത്തിക്കുക എളുപ്പമല്ല. ഈ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യവുമില്ല. വിചാരണത്തടവുകാരെ കോടതിയിലെത്തിക്കാതിരിക്കുന്നത് അവരുടെ അവകാശത്തെ തടസ്സപ്പെടുത്തലാണ്. അത് സുഗമമായ വിചാരണനടപടിക്കും തടസ്സമാണെന്ന് ഉത്തരവില്‍ പറയുന്നു.
ജയിലില്‍ മതിയായ നിരീക്ഷണ സംവിധാനവും നിയന്ത്രണവും ഏര്‍പ്പെടുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചു. ഈ ഘട്ടത്തില്‍ പ്രതികളുടെ സാന്നിധ്യം കോടതിയില്‍ ആവശ്യമില്ലെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിച്ചത്. ജയിലില്‍ എന്തുമാകാമെന്ന രീതിയാണ് പ്രതികള്‍ക്കെന്നും സുരക്ഷിതത്വവും പൊതുതാത്പര്യവും പരിഗണിച്ച് ഇവരെ മാറ്റണമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.കെ. ശ്രീധരന്‍ വാദിച്ചു. പ്രതികള്‍ ജയിലിലെ എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നു എന്നും അവര്‍ക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ടെന്നും ശക്തമായ നടപടിയാണ് സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്രങ്ങളിലെയും ചാനലുകളിലെയും വാര്‍ത്ത അടിസ്ഥാനമാക്കിയാണ് സര്‍ക്കാറിന്റെ നീക്കമെന്നും എലിയെപേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണിതെന്നും പ്രതിഭാഗം അഭിഭാഷകരായ കെ. വിശ്വന്‍, പി.വി. ഹരി, എം. അശോകന്‍ എന്നിവര്‍ വാദിച്ചു. നേരത്തേ പ്രതികള്‍ക്ക് ചികിത്സാ ആവശ്യാര്‍ഥം കണ്ണൂര്‍ ജയിലിലേക്ക് മാറ്റം ആവശ്യപ്പെട്ടപ്പോള്‍ അസൗകര്യമാണെന്ന് എതിര്‍വാദം ഉന്നയിച്ചവരാണ് ഇപ്പോള്‍ തിരുവനന്തപുരത്തേക്ക് മാറ്റണമെന്നാവശ്യപ്പെടുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.