അടുക്കളച്ചുമരിനുള്ളില്‍ മുഴങ്ങിയ ഒരു ഗാനം. അതിനെത്തേടി പാട്ടിനെ സ്‌നേഹിക്കുന്നവരുടെ ദൂതുകള്‍ വന്നുതുടങ്ങി. ഒന്നും രണ്ടുമല്ല, ലക്ഷങ്ങള്‍... ...
അടുക്കളച്ചുമരിനുള്ളില്‍ മുഴങ്ങിയ ഒരു ഗാനം. അതിനെത്തേടി പാട്ടിനെ സ്‌നേഹിക്കുന്നവരുടെ ദൂതുകള്‍ വന്നുതുടങ്ങി. ഒന്നും രണ്ടുമല്ല, ലക്ഷങ്ങള്‍... അതിസാധാരണമായ തന്റെ ജീവിതത്തില്‍ ഒരു ഒഴിവുനേരസംഗീതം അത്രമേല്‍ ചമയമിടുമെന്ന് ചന്ദ്രലേഖ കരുതിയില്ല. മകനെ ഒക്കത്തുവെച്ച് വടശ്ശേരിക്കര പറങ്കിമാംമൂട്ടില്‍ രഘുനാഥിന്റെ ഭാര്യ ചന്ദ്രലേഖ (33) പാടിയ പാട്ട് സോഷ്യല്‍ മീഡിയകളില്‍ നിരന്തരം ശ്രുതിയിടുന്നു. കുമ്പളാംപൊയ്ക നരിക്കുഴിക്കുന്നിലെ പാറച്ചെരുവിലെ ചെറുവീട്ടിലെ ഏക ആഡംബരം വളരെ വൈകിഎത്തിയ വൈദ്യുതിയാണ്. ഇ-മെയിലിന്റെ വിലാസമോ ഫേസ്ബുക്കിലെ അക്കൗണ്ടോ സ്വന്തമല്ലാത്ത ഈ വീട്ടമ്മ തന്റെ ഗാനം ഇതുവരെ നെറ്റില്‍ കണ്ടിട്ടുമില്ല. പക്ഷേ, അത് കേട്ടവര്‍ ഏഴാംകടലും കടന്ന വാല്‍സല്യം വിളികളില്‍ നിറയ്ക്കുന്നു. 'ചമയ'ത്തിലെ രാജഹംസമേ.... എന്ന ഗാനം അതിന്റെ തനിമയില്‍ പാടിയ വനിതയെ അഭിവാദ്യംചെയ്യുകയാണ് ലോകം. നാലുമിനുട്ട് തികച്ചില്ലാത്ത ഈ ആലാപാനം യു ട്യൂബില്‍ മൂന്നുദിനങ്ങള്‍ക്കിടെ കണ്ടത് ആയിരങ്ങള്‍.
ഫേസ് ബുക്കില്‍ ഈ ഗാനം ബുധന്‍ മുതല്‍ ശനിവരെ മാത്രം ഷെയര്‍ ചെയ്തവര്‍ മൂന്നര ലക്ഷം വരും. മിനുട്ടുകള്‍ക്കുള്ളില്‍ ഈ ശ്രുതിക്കൊപ്പം മനസ്സുപങ്കിട്ട് ഒഴുകുന്നവര്‍ ഏറുന്നു. യു ട്യൂബില്‍ chandralekha Rajahamsame എന്ന് ടൈപ്പുചെയ്താല്‍ വീഡിയോ ലഭ്യമാകും.
കഴിഞ്ഞവര്‍ഷം ഓണത്തിനാണ് ചന്ദ്രലേഖ ഇത് ആലപിച്ചത്. പറക്കോട് ബന്ധുവീട്ടില്‍വച്ചായിരുന്നു ആദ്യമായി മൂളിയത്. ഭര്‍ത്താവ് രഘുവിന്റെ അപ്പച്ചിയുടെ മകന്‍ ദര്‍ശന്‍ ഇത് മൊബൈലില്‍ പകര്‍ത്തി. ഈ ഗാനം ലോകത്തിന് സമര്‍പ്പിക്കുമെന്നും രഘു അറിയിച്ചിരുന്നു. യു ട്യൂബില്‍ ഇത് വന്ന് ഒരു കൊല്ലമായെങ്കിലും ഇത് സത്യമോ എന്ന് പലരും സംശയിച്ചു. അത്തരം കമന്‍റുകള്‍ വന്നപ്പോള്‍ മൂന്നുദിനം മുമ്പ് ഇവരുടെ മറ്റൊരു ബന്ധുവായ ബിജുവാണ് ചന്ദ്രലേഖയുടെ മൊബൈല്‍ നമ്പര്‍ വീഡിയോയില്‍ ചേര്‍ത്തത്.
വീഡിയോ കണ്ടവര്‍ കണ്ടവര്‍ വിളിതുടങ്ങി. മിക്കവരും ഫോണിലൂടെ പാട്ട് വീണ്ടുംകേട്ട്‌വീഡിയോ സത്യമെന്ന് ഉറപ്പിച്ചു. പാടിപ്പാടി തളര്‍ന്നുവെന്ന് ചന്ദ്രലേഖ പറയുന്നു. ലണ്ടനില്‍നിന്നും ഓസ്‌ട്രേലിയയില്‍നിന്നുമുള്ള പല റേഡിയോ, മാധ്യമ പനങ്ങളില്‍നിന്ന് വിളിയെത്തി. വെറും വീട്ടുവേഷത്തില്‍ പഴയൊരു ചുമരിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന വീട്ടമ്മ, വെറുതേ പാടിയ പാട്ടിലെ മികവാണ് സംഗീത സ്‌നേഹികളുടെ മനസ്സ് കീഴടക്കിയത്.
മകന്‍ ശ്രീഹരിയും എല്‍.ഐ.സി.ഓഫിസിലെ താല്കാലിക ജീവനക്കാരനായ ഭര്‍ത്താവ് രഘുനാഥനും അമ്മ തങ്കമ്മയുമാണ് നരിക്കുഴിയിലെ വീട്ടിലുള്ളത്. ഇവരെല്ലാം ചന്ദ്രയുടെ ആരാധകരാണങ്കിലും ജീവിതത്തിന്റെ നെട്ടോട്ടങ്ങളില്‍ ചന്ദ്രലേഖ പാട്ടുമായി കൂട്ടുപിരിഞ്ഞിരുന്നു. അതിനിടയിലാണ് നിനച്ചിരിക്കാത്ത ഈ അംഗീകാരം.
പറക്കോട് എല്‍.പി സ്‌കൂളിലും പിന്നെ എന്‍.എസ്.യു.പി.എസ്സിലും പഠിക്കുമ്പോള്‍ അധ്യാപകര്‍ ഈ ശബ്ദം ശ്രദ്ധിച്ചിരുന്നു. പി.ജി.എം. ഗേള്‍സ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ അന്നമ്മടീച്ചറാണ് പിന്നെ വഴികാട്ടിയത്. അടൂര്‍ സെന്‍റ് സിറിള്‍സ് കോളേജില്‍ ഡിഗ്രിയും പിന്നെ പാതിവഴിയില്‍ ഉപേക്ഷിച്ച പി.ജിയും. എട്ടില്‍പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മയും ചന്ദ്രയടക്കം ആറു മക്കളും. കുട്ടനെയ്ത് അമ്മ ജീവിതത്തിന് ഇഴയിടുമ്പോള്‍ പാട്ടിന്റെ ചന്ദ്രക്കല തെളിഞ്ഞില്ല. സംഗീത കോളേജില്‍ പഠിക്കാനുള്ള മോഹം സ്വപ്നമായി. അയിരൂര്‍ സദാശിവനൊപ്പം കുറച്ച് ഗാനമേളകള്‍. അവിടെക്കഴിഞ്ഞു ആസ്വാദകര്‍ക്കുള്ള ചന്ദ്രയുടെ സ്വരമാധുരി. പിന്നെ ഗാനപാഠം മടക്കിവച്ച്‌വീട്ടുഭരണത്തിന്റെ താളം തേടി. 90കളിലെ ഗാനങ്ങള്‍ മാത്രമേ ഈ മനസ്സിലുള്ളൂ. അതിലൊന്നാണ് ഇപ്പോള്‍ ചിത്രയുടെ ഈ ആരാധികയെ തേടിവന്ന വസന്തമായത്.
ഫേസ് ബുക്കില്‍ ഈ ഗാനം ബുധന്‍ മുതല്‍ ശനിവരെ മാത്രം ഷെയര്‍ ചെയ്തവര്‍ മൂന്നര ലക്ഷം വരും. മിനുട്ടുകള്‍ക്കുള്ളില്‍ ഈ ശ്രുതിക്കൊപ്പം മനസ്സുപങ്കിട്ട് ഒഴുകുന്നവര്‍ ഏറുന്നു. യു ട്യൂബില്‍ chandralekha Rajahamsame എന്ന് ടൈപ്പുചെയ്താല്‍ വീഡിയോ ലഭ്യമാകും.
കഴിഞ്ഞവര്‍ഷം ഓണത്തിനാണ് ചന്ദ്രലേഖ ഇത് ആലപിച്ചത്. പറക്കോട് ബന്ധുവീട്ടില്‍വച്ചായിരുന്നു ആദ്യമായി മൂളിയത്. ഭര്‍ത്താവ് രഘുവിന്റെ അപ്പച്ചിയുടെ മകന്‍ ദര്‍ശന്‍ ഇത് മൊബൈലില്‍ പകര്‍ത്തി. ഈ ഗാനം ലോകത്തിന് സമര്‍പ്പിക്കുമെന്നും രഘു അറിയിച്ചിരുന്നു. യു ട്യൂബില്‍ ഇത് വന്ന് ഒരു കൊല്ലമായെങ്കിലും ഇത് സത്യമോ എന്ന് പലരും സംശയിച്ചു. അത്തരം കമന്‍റുകള്‍ വന്നപ്പോള്‍ മൂന്നുദിനം മുമ്പ് ഇവരുടെ മറ്റൊരു ബന്ധുവായ ബിജുവാണ് ചന്ദ്രലേഖയുടെ മൊബൈല്‍ നമ്പര്‍ വീഡിയോയില്‍ ചേര്‍ത്തത്.
വീഡിയോ കണ്ടവര്‍ കണ്ടവര്‍ വിളിതുടങ്ങി. മിക്കവരും ഫോണിലൂടെ പാട്ട് വീണ്ടുംകേട്ട്‌വീഡിയോ സത്യമെന്ന് ഉറപ്പിച്ചു. പാടിപ്പാടി തളര്‍ന്നുവെന്ന് ചന്ദ്രലേഖ പറയുന്നു. ലണ്ടനില്‍നിന്നും ഓസ്‌ട്രേലിയയില്‍നിന്നുമുള്ള പല റേഡിയോ, മാധ്യമ പനങ്ങളില്‍നിന്ന് വിളിയെത്തി. വെറും വീട്ടുവേഷത്തില്‍ പഴയൊരു ചുമരിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന വീട്ടമ്മ, വെറുതേ പാടിയ പാട്ടിലെ മികവാണ് സംഗീത സ്‌നേഹികളുടെ മനസ്സ് കീഴടക്കിയത്.
മകന്‍ ശ്രീഹരിയും എല്‍.ഐ.സി.ഓഫിസിലെ താല്കാലിക ജീവനക്കാരനായ ഭര്‍ത്താവ് രഘുനാഥനും അമ്മ തങ്കമ്മയുമാണ് നരിക്കുഴിയിലെ വീട്ടിലുള്ളത്. ഇവരെല്ലാം ചന്ദ്രയുടെ ആരാധകരാണങ്കിലും ജീവിതത്തിന്റെ നെട്ടോട്ടങ്ങളില്‍ ചന്ദ്രലേഖ പാട്ടുമായി കൂട്ടുപിരിഞ്ഞിരുന്നു. അതിനിടയിലാണ് നിനച്ചിരിക്കാത്ത ഈ അംഗീകാരം.
പറക്കോട് എല്‍.പി സ്‌കൂളിലും പിന്നെ എന്‍.എസ്.യു.പി.എസ്സിലും പഠിക്കുമ്പോള്‍ അധ്യാപകര്‍ ഈ ശബ്ദം ശ്രദ്ധിച്ചിരുന്നു. പി.ജി.എം. ഗേള്‍സ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ അന്നമ്മടീച്ചറാണ് പിന്നെ വഴികാട്ടിയത്. അടൂര്‍ സെന്‍റ് സിറിള്‍സ് കോളേജില്‍ ഡിഗ്രിയും പിന്നെ പാതിവഴിയില്‍ ഉപേക്ഷിച്ച പി.ജിയും. എട്ടില്‍പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മയും ചന്ദ്രയടക്കം ആറു മക്കളും. കുട്ടനെയ്ത് അമ്മ ജീവിതത്തിന് ഇഴയിടുമ്പോള്‍ പാട്ടിന്റെ ചന്ദ്രക്കല തെളിഞ്ഞില്ല. സംഗീത കോളേജില്‍ പഠിക്കാനുള്ള മോഹം സ്വപ്നമായി. അയിരൂര്‍ സദാശിവനൊപ്പം കുറച്ച് ഗാനമേളകള്‍. അവിടെക്കഴിഞ്ഞു ആസ്വാദകര്‍ക്കുള്ള ചന്ദ്രയുടെ സ്വരമാധുരി. പിന്നെ ഗാനപാഠം മടക്കിവച്ച്‌വീട്ടുഭരണത്തിന്റെ താളം തേടി. 90കളിലെ ഗാനങ്ങള്‍ മാത്രമേ ഈ മനസ്സിലുള്ളൂ. അതിലൊന്നാണ് ഇപ്പോള്‍ ചിത്രയുടെ ഈ ആരാധികയെ തേടിവന്ന വസന്തമായത്.